കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ കോടതിയലക്ഷ്യത്തില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷിച്ച കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മൂന്നാംവട്ടവും അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണു കോടതിനടപടി.
പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായിരുന്നു നിര്‍ദേശം. നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും അപ്പീല്‍ നല്കാന് സാവകാശം അനുവദിക്കണമെന്നും ഹനീഷ് ആവശ്യപ്പെട്ടു.